Wednesday, May 5, 2010

ത്രില്ലര്‍



                                   ത്രില്ലര്‍   
(പോപ്‌ ഇതിഹാസം മൈക്കിള്‍ ജാക്സന് ഒരു പ്രണാമം) 




രംഗം - ഒന്ന് - സിനിമ കൊട്ടക 


*പ്രേതതീരങ്ങളില്‍ ഭയത്തിന്റെ മീനുകള്‍ കരക്കടിഞ്ഞു പിടയുന്നു 
മനസ്സ് ഉള്‍വലിഞ്ഞിടത്ത്  ഓര്‍മ്മകള്‍ തളംകെട്ടി  ചതുപ്പായിരിക്കുന്നു


രംഗം - രണട്- ജനനം   


ഇരുട്ടിന്റെ പശ്ചാത്തലത്തിലേക്ക് വെളിച്ചത്തിന്റെ 
ഉദയവുമായി എത്തിയവന്‍.
അവന്‍ ചക്രവര്‍ത്തി .
സംഗീതത്തിന്റെ ജരാനരകള്‍ അവനിലില്ല 
നിത്യ യൌവനത്തിന്റെ ദേവഗാന്ധാരിയാണവന്‍   


 രംഗം - മൂന്ന് - ജീവിതം 


സംഗീതം ആരംഭിച്ചിരിക്കുന്നു 
ഷഡ്ജ ഋഷഭങ്ങളുടെ ചിറകിലേറി അവന്‍ 
ഹൃദയാകാശങ്ങളിലേക്ക് പറന്നു കയറുന്നു 
നിലാവ് പോലെ ഒഴുകി പടരുന്നവന്‍ 
സംഗീതത്തിന്റെ പുനര്ജ്ജനികളിലുടെ അവന്‍ നിത്യവും പുറത്ത് വന്നു 
    
രംഗം - നാല് - മരണം 


പാതാളത്തിന്റെ  മുഴക്കം 
കാറിന്റെ ദ്രുത ചലനം 
മരണത്തിന്റെ ജനനം.


രംഗം - അന്ഞ്ച് - പുനര്‍ജ്ജനനം 
  
സംഗീതം, സംഗീതം.....
ഓര്‍മകളുടെ പുല്‍ക്കൊടികളിലുടെ അവന്‍ ഇഴഞ്ഞു നീങ്ങുന്നു 
സംഗീതത്തിന്റെ നിഷേധ്ക്കനിയുമായി ഉന്മത്തനായി................. 





* മൈക്കിള്‍ ജാക്സന്റെ ത്രില്ലര്‍  എന്ന ആല്‍ബത്തിന്റെ തുടക്കം 
  

Thursday, April 22, 2010

ഒറ്റക്കസേര

                                        ഒറ്റക്കസേര

ക്ലാസില്‍ വരുന്ന ടീചർക്കു ഒറ്റക്കസേരയെ നോട്ടമുള്ളു
ആ കസേരയില്‍ ഇരുന്നു കൊണ്ട് മുന്പിലുള്ള തലകളോട്
തലതെറിച്ച വര്‍ത്തമാനം   പറഞ്ഞു കാലം കഴിക്കുന്നു .

തൊട്ടപ്പുറത്തെ ക്ലാസിലെ സുന്ദരിക്കോതയക്കും  ഒറ്റക്കസേരയെ നോട്ടമുള്ളു
വിശ്വസുന്ദരികളുടെ കസേര
ആ കസേരയില്‍ ഇരുന്നു കൊണ്ട് പിന്നാലെ വരുന്ന
സുന്ദരികളോട് അസൂയപ്രകടിപ്പിച്ചു അവളും കാലം കഴിക്കുന്നു.

തൊട്ടപ്പുറത്തെ വീട്ടിലെ രാഷ്ട്രീയക്കാരനും ഒറ്റക്കസേരയെ നോട്ടമുള്ളു
ആണ്ടുകള്‍ കഴിയുമ്പോള്‍ വീഴുമെന്ന് കരുതുന്ന മന്ത്രിക്കസേര
അ കസേരയില്‍ ഇരുന്നു കൊണ്ട് വീഴാതെ നോക്കി നോക്കി
അയാളും കാലം കഴിക്കുന്നു .

ഇങ്ങനെ ഇങ്ങനെ ഒറ്റക്കസേരകളുടെ നാട്ടില്‍ അടിയനും ഒരു ഒറ്റക്കസേരയില്‍ നോട്ടമുണ്ട് 
വികടമായ കവിത്വത്താല്‍  മ്ലേഛമായ വരികളെഴുതുന്ന അടിയനിലെ കവിക്ക്‌
ആ മഹാകവിയുടെ കസേരകിട്ടിയാല്‍ തരക്കേടില്ല 
അത് കിട്ടിയാല്‍ വല്ല അക്കാദമി പ്രസിഡന്റോ മറ്റോ ആയി
അടിയനും കാലം കഴിച്ചോളാം.........                                                             

Thursday, April 1, 2010

ആന്റിവൈറസ്‌




നിഷ്ക്കളങ്ക്തയൂറുന്ന മാമ്പഴ സ്നേഹത്തെക്കാള് മധുരം
വര്‍ണ്ണക്കടലസില്‍ പൊതിഞ്ഞ ചോക്ലേറ്റ് സ്നേഹത്തിനാണെന്ന്
കൊച്ചുമകന്‍ ഈയിടെ ഓര്‍മ്മിപ്പിക്കുകയുണ്ടായി.
സ്നേഹം കായ്ക്കുന്ന മഞ്ചാടി മരത്തണ്ളിലെക്കാള്
സൗഹൃദം പിസാസെന്റ്റിലാണത്രേ.
മുഖം മറച്ചുപിടിക്കുന്ന ഫേസ്സേവറുകള്
ശവം നാറിപ്പൂമണക്കുന്ന മനുഷ്യര്‍
വയ്യ നാടിന്റെ നടുവേ ഓടിത്തളര്ന്നു
കത്തുന്ന കാലത്തിന്റെ വഴിയെ ബര്മൂഡാ ധരിച്ചുള്ള യാത്ര അവസാനിപ്പിക്കാറായി
അകത്തു വല്ലാത്തൊരു പൊള്ളല്‍
ഞാന്‍ പതിയെ ഫ്ലാറ്റിനു പുറത്തിറങ്ങി
"പുറത്തിരങ്ങണ്ടാട്ടോ ‍സണ്ബേണ് വരും
മകളുടെ പിന്‍വിളി "
ഞാന്‍ പതിയെ ബാത്രൂമിലേക്കു തിരിച്ചു നടന്നു
ബാല്യവും കൌമാരവും പൂത്ത
കാലത്തിന്റെ ഓര്‍മകളെ ഫ്ലഷ് ചെയ്ത്
ഷവര് ഓണ്‍ ചെയ്തു.
നല്ല തണുത്ത വെള്ളം...........